Wednesday, March 6, 2013

അമരന്‍:


നീ മൂന്നാമനായി വന്നു..

ഒന്നാമന്‍,

വസന്തത്തിന്‍റെ ഇടിമുഴക്കമായിവന്നു,

ഇയ്യാംപാറ്റ പോലെ 

പ്രതിരോധത്തിന്റെ അഗ്നിനാളങ്ങളില്‍

മലയിടുക്കില്‍ കരിഞ്ഞു പോയി

രണ്ടാമന്‍,

ഒരു ലോകത്തിന്റെ സ്വപ്‌നങ്ങള്‍

മുഴുവന്‍ സഞ്ചിയിലാക്കി

വേട്ടയാടുന്ന കഴുകന്റെ

ചോര വറ്റാത്ത നഖങ്ങളില്‍പ്പെടാതെ

ബഹുദൂരം സഞ്ചരിച്ചു.

ഒടുവിലൊരിക്കല്‍

നീ തളര്‍ന്നു വീഴുമ്പോള്‍

കഴുകനും തളര്‍ന്നു പോയിരുന്നു.

മൂന്നാമന്‍,

ഒരഗ്നിസ്ഫുലിമ്ഗമായി,

നരച്ച ചക്രവാളത്തില്‍

അങ്കം കുറിച്ചപ്പോള്‍,

കോട്ടകൊത്തളങ്ങള്‍ വിറച്ചു !

കല്ത്തൂണുകള്‍ ഇളകിയാടി

പ്രതീക്ഷയുടെ വെള്ളിനക്ഷത്രം

കിഴക്കുനിന്നും വിദ്വാന്മാര്‍

അടയാളം വെച്ച് നടന്നപ്പോള്‍

ഇരുട്ടിന്റെ കാവല്‍ക്കാര്‍

കാല്‍വരിക്കുന്നില്‍

കുരിശു മലകള്‍ തീര്‍ക്കുകയായിരുന്നു.

ഒടുവിലിന്നു നീ എരിഞ്ഞടങ്ങുമ്പോള്‍

അന്ധകാരപര്‍വങ്ങള്‍ക്കമേല്‍

ഒരു സ്വര്‍ണ്ണ താരകമായ്‌

അമരത്വം പൂകിയിരുന്നു...

ആയിരം നക്ഷ്ത്രങ്ങള്‍ക്ക് നീ

രക്ത ശോഭയേകിയിരുന്നു..!

****